Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat President

Kottayam

പഞ്ചായത്ത് പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയ സംഭവം: കോൺഗ്രസ് പ്രതിഷേധിച്ചു

പെരുവന്താനം: പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയനെ പഞ്ചായത്ത് ഓഫീസിൽ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പഞ്ചായത്ത് പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

രണ്ടുദിവസം മുമ്പാണ് പെരുവന്താനം പഞ്ചായത്ത് ഓഫീസിലെത്തിയ ബിജെപി പ്രവർത്തകൻ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ എത്തിയത്. എന്നാൽ, സെക്രട്ടറിയുമായി ആലോചിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചതോടെയാണ് ബിജെപി പ്രവർത്തകൻ പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷാജഹാൻ മഠത്തിൽ, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോർജ് ജോസഫ് കൂറുംപുറം, ജില്ലാ പഞ്ചായത്തംഗം മിനി സാബു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ പി. തോമസ്, വി.സി. ജോസഫ്, സി.ടി. മാത്യു ചരളയിൽ, കെ.ജെ. ജോസുകുട്ടി തുടങ്ങി യവർ പ്രസംഗിച്ചു.

District News

വിജയപുരത്തെ അനധികൃത പാറഖനനം; നടപടിയെടുക്കും: പഞ്ചായത്ത് പ്രസിഡന്‍റ്


നിലന്പൂർ: അളക്കൽ വിജയപുരത്തെ അനധികൃത പാറഖനനത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അനധികൃത ക്വാറികൾ അനുവദിക്കില്ലെന്നും ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുശ്രീ സുരേഷ്. ഖനന പ്രദേശം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
ലൈസൻസ് ഉൾപ്പെടെ ഒരു രേഖയുമില്ലാതെയാണ് പാറഖനനം നടത്തുന്നതെന്ന് പുള്ളിപ്പാടം വില്ലേജ് ഓഫീസർ ബീന, ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിത എന്നിവർ വ്യക്തമാക്കിയതിനൊപ്പം ദീപിക വിഷയം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജനപ്രതിനിധികളുടെ സന്ദർശനം. പഞ്ചായത്തംഗങ്ങളായ അച്ചാമ്മ ജോസഫ്, തോമസ് കുരുവിള, വിജി സുരേഷ് എന്നിവരും പ്രസിഡന്‍റിനൊപ്പമുണ്ടായിരുന്നു.
പുള്ളിപ്പാടം വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകുകയും ഒരു വാഹനം കസ്റ്റഡിയിലെടുക്കു

കയും ചെയ്തിരുന്നുവെങ്കിലും ശക്തമായ നടപടികൾ പുള്ളിപ്പാടം വില്ലേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാതെ പോയതാണ് വീണ്ടും പാറ ഖനനത്തിന് വഴിതെളിയിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Kerala

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി; സിപിഎം പഞ്ചായത്ത് പ്രസിഡന്‍റ് ബിജെപിയിൽ  

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റാണ്.

പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു.

ബാലഗംഗാധരനെ ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്‍റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Kerala

ട്വന്‍റി-20 മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എൽഡിഎഫ് സ്ഥാനാർഥി

കൊച്ചി: ട്വന്‍റി- 20 മുൻ പഞ്ചായത്ത് പ്രസിഡന്‍റ് നിതാ മോൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നാണ് നിതാ മോൾ ജനവിധി തേടുക.

കുന്നത്തുനാട് മുൻ പഞ്ചായത്ത് പ്രസിഡന്‍റാണ് നിതാ മോൾ. അടുത്തിടെയാണ് നിതാ മോൾ ട്വന്‍റി- 20ൽ നിന്ന് രാജിവച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്ക് തലവേദനയായി ചെല്ലാനം പഞ്ചായത്തില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് ട്വന്‍റി-20. അന്ന് ആകെയുള്ള 21 സീറ്റുകളില്‍ എട്ടും നേടിക്കൊണ്ട് ട്വന്‍റി-20 മുന്നേറിയിരുന്നു.

Latest News

Corehub Up